Saturday, November 26, 2011

ഇര


സ്വപ്നങ്ങളുടെ ശവപ്പറമ്പില്‍

തുളസ്സികള്‍ പൂത്തിരിക്കുന്നു

ഒരു കോണില്‍

പ്രണയത്തിന്റെ കോമ്പല്ലുകള്‍

നിണം നുണഞ്ഞ മാറുമായി

അവള്‍ മിഴികള്‍ തുറന്ന്

ആരെയോ തിരയുന്നു

അങ്ങകലെ കരിഞ്ഞുണങ്ങിയ

ഒരു പനിനീര്‍പൂ നെടുവീര്‍പ്പുതിര്‍ത്തു;

അവളാണ് സാക്ഷി എല്ലാറ്റിനും

അവന്‍ ഹൃദയം തുറന്നതിനും

അവന്‍റെ ഉള്ളില്‍ കാമം

കത്തിജ്വലിച്ചതിനും

അതവളില്‍ പെയ്തിറങ്ങിയത്തിനും

എല്ലാം മൂക സാക്ഷി; അവനായ്‌

സ്വയം നേദിക്കുംപോള്‍ ഒരു

കയ്യില്‍ പ്രണയ സമ്മാനമായി

ഈ പൂവുണ്ടായിരുന്നു.

അവന്‍റെ കയ്യില്‍ അധുനീകതയുടെ തൃക്കണ്ണ്‍

തുറന്നിരുന്നു; ഇമകള്‍ ഇല്ലാത്ത കണ്ണ്

പ്രണയം അവളില്‍ അലകള്‍ ഉതിര്‍ത്തു

അവനില്‍ പ്രണയം ചോര്‍ന്നു

കാമം കരുത്തായ് നിറഞ്ഞു

പ്രണയത്തിന്റെ ഇതളുകള്‍ ഊര്‍ന്നു,

നീരില്ലാ കണ്ണ് കാഴ്ച്ചകള്‍ പകര്‍ത്തി

ആ കാഴ്ച്ചകള്‍ നീല പല്ലേറ്റു പിടഞ്ഞപ്പോള്‍

പ്രണയിനി ഒരു ചിറകറ്റ പറവയായ്‌

പറക്കാന്‍ ആവാതെ....തളര്‍ന്നു വീണു;

അപ്പോഴും തുറന്നിരുന്ന കണ്ണില്‍

പ്രണയം ഉണ്ടായിരുന്നു അവന്‍

കാണാതെ പോയ പ്രണയം

No comments:

Post a Comment