Tuesday, December 13, 2011

ദോഷൈക ദൃക്ക്


ഒരു പ്രാവിന്‍ കൂട്ടത്തിന് നേരെ

യന്ത്ര തോക്കുകള്‍ ശാന്തി ഓതുന്നു;

കബന്ധങ്ങള്‍ കൂട്ടിവെച്ചു

മൈതാന മധ്യത്തില്‍ മൃത്യുഞ്ജയം.

ചീഞ്ഞ ശവങ്ങള്‍ക്ക് മേല്‍

അധികാരം സ്ഥാപിക്കാന്‍

അവയെ പുല്‍കുന്ന പതാകകള്‍

വനാന്തരത്തില്‍ നിന്നും മാന്‍പേട

സിംഹത്തെ തേടി നഗരത്തിലേക്ക്.

ദേശീയ ഗാനം കേട്ട് കര്‍ഷകന്‍

മരക്കൊമ്പില്‍ കഴുത്തുയര്‍ത്തി

ആദരവോടെ സല്യൂട്ട് ചെയ്യുന്നു.

വിപ്ലവം ഉറക്കം കെടുത്തിയപ്പോള്‍;

വിപ്ലവകാരി ബലികുടീരം തകര്‍ത്ത്

വഴിയരുകില്‍ സുവിശേഷം പ്രസംഗിക്കുന്നു.

No comments:

Post a Comment