Thursday, February 16, 2012

ആഷ്ടമുടിക്കായാലും...സഖിയും(കല്ലടയാറ്)



എന്‍ ഗ്രാമത്തിനോരത്തായ് പ്രീയകള്‍
സംഗമിക്കുന്നൂ, കരം കോര്‍ക്കുന്നു, മനം
പകുക്കുന്നു, മോദമായ്‌ യാത്ര തുടരുന്നൂ.

കുണുങ്ങി ചിരിച്ചൊഴുകുന്നൂ സഖികള്‍
കടക്കണ്ണില്‍ കള്ള നോട്ടവുമായി;
നുരയായ്‌ വിരിയും ചിരിയും, ചേലുമായ്‌
കാത്തിരിപ്പിന്‍റെ പരിഭവം പറഞ്ഞു തീരാതെ.

പിന്നിട്ട വഴിയിലെ കാഴ്ചകള്‍ കാതോരം മൊഴിഞ്ഞ്
ഓളക്കയ്കള്‍ പിണഞ്ഞു, കുഞ്ഞ് തെന്നലില്‍ ഇളകി
മദിച്ചു പുളച്ചു പായുവതു നോക്കി കൊറ്റികള്‍-
കുശുകുശുക്കുന്നു, മംഗളമോതുന്നൂ കേരങ്ങള്‍....

വെള്ളിയാട പുതപ്പിച്ച് ചെറുമീന്‍ പറ്റങ്ങള്‍,
കതിരവന്‍ കാഴ്ചയ്ക്ക് തിളക്കമേറ്റുന്നൂ,
ഇളംതെന്നല്‍ ആടയില്‍ തൊങ്ങല്‍ ചാര്‍ത്തുന്നൂ,
പൂവരശുകള്‍ പൂമഴയായ്‌ പുഞ്ചിരിക്കുന്നു.

ആകാശ മേലാപ്പില്‍ ചെറുമേഘത്തുണ്ടുകള്‍
തോരണം ചാര്‍ത്തുന്നു, വര്‍ണമേളമൊരുക്കുന്നു.

വ്രീളാവതിയായ്‌, കടാക്ഷമെയ്യും മിഴികള് ‍കാണാതെ;
പ്രണയകുശലംമൊഴിയും മൊഴികള്‍ കേള്‍ക്കാതെ
മനോമുകുരത്തില്‍ തെളിയും മുഖ കാന്തികാണ്മാന്‍
വെമ്പല്‍ പൂണ്ടു പായുവതിവള്‍ സഖിയോടൊപ്പം.

ആയിരം കൈകളാല്‍ പുല്കുവാനാഞ്ഞവന്‍
തിരയിളകുന്ന മനവുമായി; കതോര്‍ത്തിരിപ്പൂ
നിന്‍ചിരി കേള്‍ക്കാന്‍, കണ്പാര്‍ത്തിരിപ്പൂ നിന്‍ മുഖം കാണാന്‍.

ഒടുവില്‍ നീ ലജ്ജാവിവശയായ് നെഞ്ചോരം ചേരുന്നതും,
ഉള്പ്പൂവില്‍ ഉന്മാദമായി നീ അവനില്‍ നിറയുന്നതും,
ചെഞ്ചായം പൂശി മറതീര്‍ത്തു ദിനകരന് ‍തെല്ല് ജാള്യതയോടെ
മുഖം മറയ്ക്കുന്നതും; വിടപറയാതെ, വിരഹിയായ്-
മറയുന്നതും നോക്കി, ഇങ്ങീ തീരത്ത്‌ ഞാനും ഏകാനവുന്നൂ...

2 comments:

  1. കാത്തിരിപ്പിന്‍റെ പരിഭവം പറഞ്ഞു തീരാതെ.......
    ..............................
    ഇങ്ങീ തീരത്ത്‌ ഞാനും ഏകാനവുന്നൂ...

    .....
    .....
    ഏകനാവുന്ന കവിക്ക് നാടിന്റെ സുന്ദര മുഖം കൂട്ട്.......

    kavitha hrudyam....

    ReplyDelete